No title

0

എമുവിൻ്റെ മുട്ട വിരിയുന്നതിനുള്ള കാത്തിരിപ്പിൽ പറശിനിക്കടവ് സ്നേക്ക് പാർക്ക് ആൻഡ് സൂ അധികൃതർ



ഒട്ടകപക്ഷി കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പക്ഷിയായ എമുവിൻ്റെ മുട്ട വിരിയുന്നതിനുള്ള കാത്തിരിപ്പിലാണ് പറശിനിക്കടവ് എം.വി. ആർ സ്നേക്ക് പാർക്ക് ആൻഡ് സൂ അധികൃതർ.

ഓസ്ട്രേലിയയിൽ കൂടുതലായി കാണപ്പെടുന്ന ഈ പക്ഷിയെ കേരളത്തിൽ ഈയിടെയായി അലങ്കാരത്തിനും മാംസത്തിനും വേണ്ടി ഉപയോഗിക്കുന്നുണ്ട്. എം.വി.ആർ സ്നേക്ക് പാർക്ക് ആൻഡ് സൂവിൽ ഇത്തരത്തിലുള്ള 4 എമു പക്ഷികളെ സംരക്ഷിക്കുന്നുണ്ട്.

ഇവയിൽ ഒരു പെൺ പക്ഷി കഴിഞ്ഞ ആഴ്ച്ചയാണ് കരിനീല നിറമുള്ള എട്ടോളം മുട്ടകൾ ഇട്ടത്. 13 മുതൽ 15 സെ.മീറ്റർ നീളവും ഏകദേശം 450 ഗ്രാമോളം തൂക്കവും വരുന്നവയാണ് മുട്ടകൾ. 56 ദിവസമാണ് സാധാരണയായി മുട്ട വിരിയാനെടുക്കുന്ന സമയം. പെൺ പക്ഷി മുട്ടയിട്ട ശേഷം അവയുടെ സംരക്ഷണം ആൺ പക്ഷി ഏറ്റെടുക്കും. മുട്ടകൾ വിരിയുന്നത് വരെ ആൺ പക്ഷിയാണ് അടയിരിക്കുക.

പാർക്കിലെ കൂട്ടിനകത്ത് ആൺ പക്ഷിക്ക് അടയിരിക്കാനും കനത്ത മഴയിൽ നിന്നും മുട്ടകളെ സംരക്ഷിക്കാനുമായി എമു പക്ഷിക്ക് അവയുടെ ആവാസ വ്യവസ്ഥക്കനുസരിച്ച് തന്നെയുള്ള സൗകര്യം ഒരുക്കിയതായി ഡയറക്ടർ പ്രൊഫ. ഇ.കുഞ്ഞിരാമൻ അറിയിച്ചു.















Post a Comment

0Comments
Post a Comment (0)
To Top